ക്രിസ്തിയ സ്നാനം ആരുടെ നാമത്തില്‍ -ത്രിയേക ദൈവത്തിന്‍റെ നാമത്തിലോ? യേശുവിന്‍റെ നാമത്തിലോ ?
ക്രൈസ്തവര്‍ എന്ന പേരോടെ കടന്നു വന്നിട്ടുള്ള ചില സംഘടനകള്‍ ദൈവചന വിരുദ്ധമായി പഠിപ്പിക്കുകയും ചിലരെയെങ്കിലും തെറ്റിച്ചുകളയുകയും ചെയ്യുന്നു .അങ്ങനെയുള്ള സംഘടനകളില്‍ ചില വിഭാഗങ്ങള്‍ ഉന്നയിക്കുന്ന ഒരു കാര്യമാണ് ത്രിത്യം ഇല്ല എന്നും സ്നാനം കഴിപ്പിക്കേണ്ടത് യേശുവിന്‍റെ നാമത്തില്‍ ആണെന്നും .ബ്രാന്ഹാം എന്ന ദുരുപദേഷകന്റെ സംഘടന കേരളത്തില്‍ ചില ഇടങ്ങളില്‍ ഉണ്ട് .അവരുടെ ഉപദേശങ്ങള്‍ എന്തെല്ലാമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഒരു പോസ്റ്റ് എഴുതുവാന്‍ ദൈവം സഹായിച്ചു.അതിന്‍റെ തുടര്‍ച്ചയായിട്ടാണ് ഈ ലേഘനവും എഴുതുന്നത് .
ചില വാക്യങ്ങള്‍ ഉന്നയിച്ചാണ് സാധാരണയി ഇങ്ങനെയുള്ള വിഭാഗങ്ങള്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനപ്പെടണമെന്നു പറയുന്നത് .ആ വാക്യങ്ങള്‍ ഇവിടെ കൊടുക്കുന്നു :
അപ്പോസ്തല പ്രവര്‍ത്തികള്‍ 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
അപ്പോസ്തല പ്രവര്‍ത്തികള്‍ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.
അപ്പോസ്തല പ്രവര്‍ത്തികള്‍ 10:48 പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.
അപ്പോസ്തല പ്രവര്‍ത്തികള്‍ 19:5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
മുകളില്‍ കൊടുത്തിരിക്കുന്ന വാക്യങ്ങളില്‍ എല്ലാം യേശുവിന്‍റെ നാമത്തില്‍ സ്നാനം ഏറ്റു ആയതിനാല്‍ അപ്പോസ്തലാന്മാര്‍ സ്നാനപ്പെടുത്തിയത് യേശുക്രിസ്തുവിന്റെ നാമത്തില്‍ ആണ് അതു തുടര്‍ന്നു വരണം പിതാവിന്‍റെയും പുത്രനറെയും പരിശുധാത്മവിന്റെയും നാമത്തില്‍ ഉള്ള സ്നാനം പൈശാചികമാണ് എന്ന് ഈ കൂട്ടര്‍ പഠിപ്പിക്കുകയും അവരുടെ കൂടെ ചേരുന്നവരെ വീണ്ടും സ്നാനപ്പെടുത്തുകയും ചെയ്യും .
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആചരിക്കേണ്ട രണ്ടു കാര്യങ്ങളാണ് സ്നാനവും തിരുവത്താഴവും.ഒരു ഉപദേശം സ്ഥാപിക്കുമ്പോള്‍ ആദ്യം അതു അങ്ങനെ ബൈബിളില്‍ ഉണ്ടോ എന്ന് നോക്കണം രണ്ടാമത് ആ വിഷയത്തെക്കുറിച്ച് യേശുക്രിസ്തുവും അപ്പൊസ്തലന്മാരും എന്ത് പറഞ്ഞിരിക്കുന്നു ആദിമ സഭയില്‍ വിശ്വാസികള്‍ ആ ഉപദേശം എങ്ങനെ കൈകൊണ്ടു എന്നും പരിശോധിക്കണം .സ്നാനം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാരണം സ്നാനത്തില്‍ കൂടി നാം ക്രിസ്തുവിന്‍റെ മരണപുനരുദധനങ്ങളോട് ഏകി ഭവിക്കുകയും ക്രിസ്തുവിനോട് ചേരുകയും ചെയ്യുകയാണ് .
സ്നാനത്തിന്റെ പ്രാധാന്യം :
കോലോസിയര്‍ 2:12 സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.
ഗലാത്യർ - അദ്ധ്യായം 3:26,27 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
മര്‍ക്കോസ് 16:15,16 പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
റോമര്‍ 6:3-5 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.
സ്നാനത്തെകുറി ച്ചുള്ള ഉപദേശം :
1.സ്നാനപ്പെടണമെന്നുള്ളത് യേശുക്രിസ്തുവിന്‍റെ കല്പനയാണ് അതു പിതാവായ ദൈവത്തിന്‍റെ ഹിതവുമാണ് .അതിനാല്‍ തന്നെ യേശുക്രിസ്തുവും സ്നാനത്തില്‍ കൂടി ആ ഹിതം (നീതി ) നിര്‍വഹിക്കണം എന്നു മാതൃക കാണിച്ചു .
മത്തായി 3 :13-17 അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻ കരെ അവന്റെ അടുക്കൽ വന്നു.
യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.
യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു”; എന്നാറെ അവൻ അവനെ സമ്മതിച്ചു.
യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;
ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
2.ആര് സ്നാനപ്പെടണം ?-കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചു രക്ഷയുടെ അനുഭവത്തിലേക്ക് കടന്നവര്‍ സ്നാനപ്പെടണം ..
അപ്പോസ്തല പ്രവര്‍ത്തികള്‍ 8 :36-39 അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
(അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു).
അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;
അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.
3.എങ്ങനെ സ്നാനപ്പെടണം ?കര്‍ത്താവായ യേശുക്രിസ്തുവും ആദിമ സഭയും ചെയ്തതുപോലെ ഒരു സ്നാപകന്‍ കൈകീഴില്‍ വെള്ളത്തില്‍ മുങ്ങി സ്നാനമേല്‍ക്കണം .
മത്തായി 3 :13,14 അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻ കരെ അവന്റെ അടുക്കൽ വന്നു.
യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.
യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു”; എന്നാറെ അവൻ അവനെ സമ്മതിച്ചു.
സ്നാനം എന്ന പദത്തിന്റെ ശരിയായ അര്‍ഥം മുങ്ങിക്കുളി (ബാപ്ടിസോ ) എന്നാണ് .യേശുക്രിസ്തു വെള്ളത്തില്‍ നിന്ന് കയറി എന്ന് കാണുന്നു അതിനര്‍ഥം വെള്ളത്തില്‍ ഇറങ്ങി മുങ്ങി സ്നാനമേറ്റു എന്ന് തന്നെയാണ് അതുപോലെ തന്നെ അപ്പോസ്തല പ്രവര്‍ത്തികള്‍ 8 :36-39 അവര്‍ വെള്ളത്തില്‍ ഇറങ്ങി സ്നാനം കഴിപ്പിച്ചു എന്നും അതിനുശേഷം വെള്ളത്തില്‍ നിന്നും കയറി എന്നും കാണുന്നു .
4.സ്നാനം ആരുടെ നാമത്തില്‍ ? പിതാവിന്‍റെയും പുത്രന്റെയും പരിശുധത്മാവിന്റെയും നാമത്തില്‍ ..
മത്തായി - അദ്ധ്യായം 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
സ്നാനം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആയിരിക്കണമെന്നു യേശുക്രിസ്തുവിന്‍റെ കല്പനയാണ് .അതിനു മാറ്റമില്ല .വാക്കു മാറ്റുന്നവനല്ല ദൈവം .യേശുപറഞ്ഞതിനു വിപരിതമായി അപ്പോസ്തലന്മാര്‍ പ്രവര്‍ത്തികത്തുമില്ല ആദിമ സഭയും പ്രവര്‍തിച്ചതായിട്ടു തെളിവുമില്ല .
സ്നാനം യേശുക്രിസ്തുവിന്‍റെ നാമത്തില്‍ വേണം എന്ന് BRANHAM FOLLOWERS പഠിപ്പിക്കുമ്പോള്‍ അവര്‍ അതു സ്ഥാപിക്കാനായി പറയുന്ന ചില വേദ വിപരിതമായ കാര്യങ്ങള്‍ ഉണ്ട് :
1.പിതാവും പുത്രനും പരിശുധത്മാവും യേശുക്രിസ്തു തന്നെയാണ് .അതായതു യേശുക്രിസ്തു തന്നെയാണ് പിതാവയിട്ടിരിക്കുന്നതും പരിശുധത്മവും .അതയായത് ദൈവം അങ്ങോട്ടും ഇങ്ങോട്ടും വേഷം മാറി കളിക്കുകയായിരുന്നു എന്നു പറയാം .സാമാന്യം മലയാളം അറിയാവുന്ന ഏതു വ്യക്തിക്കും ദൈവവചനം വായിക്കുമ്പോള്‍ പിതാവും പുത്രനും പരിശുധതമാവ് മൂന്നു വ്യക്തികള്‍ ആണ് എന്ന് മനസിലാക്കാന്‍ സാധിക്കും .
2.സുവിശേഷങ്ങള്‍ പഴയ നിയമമാണ് -അതുകൊണ്ട് മത്തായി 28:19 പറയുന്ന പിതാവിന്‍റെയും പുത്രന്റെയും പരിശുധതമാവിന്റെയും നാമത്തില്‍ ഉള്ള സ്നാനം എന്നത് പഴയനിയമ ഭാഗമാണ് അതു പാലിക്കേണ്ട അതു പരിശുധത്മാവ് തിരുത്തി യേശുവിന്‍റെ നാമത്തില്‍ എന്നാക്കി .
3.യേശുവിന്‍റെ കല്പന പരിശുധത്മാവ് മാറ്റി വേറൊരു സ്നാനം കൊണ്ടുവന്നു അതാണ് യേശുവിന്‍റെ നാമത്തില്‍ ഉള്ള സ്നാനം.ദൈവം ഒരിക്കല്‍ പറഞ്ഞത് പറഞ്ഞത് തന്നെയാണ് അതു മാറ്റി പറയാന്‍ ദൈവം മനുഷ്യനല്ല .വാക്കു മാറ്റുന്ന ദൈവത്തെയാണ് ബ്രന്‍ഹം വിഭാഗം പിന്തുടരുന്നത് എന്ന് പറയാം .എന്നാല്‍ നമ്മുടെ ദൈവം വാക്കു പറഞ്ഞാല്‍ മാറാത്ത ദൈവമാണ് .
എന്തുകൊണ്ട് അപ്പോസ്തലന്മാര്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനപെടുത്തി /അവര്‍ യേശുവിന്‍റെ കല്പന മാറ്റിയോ ?
അപ്പോസ്തല പ്രവര്‍ത്തികളില്‍ ചില ഭാഗങ്ങളില്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനം എന്ന് കാണുന്നു .വാക്യങ്ങള്‍ പോസ്റ്റിന്റെ തുടക്കം കൊടുത്തിട്ടുണ്ട് .അതുപോലെ തന്നെ ഒരു നാമവും പറയാതെ സ്നാനപ്പെടുത്തിയ സംഭവങ്ങളും തിരുവചനത്തില്‍ കാണാന്‍ സാധിക്കും.
അപ്പോസ്തല പ്രവര്‍ത്തികള്‍ 8:36-39 അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
(അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു).
അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;
അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി. ഈ വേദ ഭാഗത്ത് യേശുവിലുള്ള വിശ്വാസം ഏറ്റു പറഞ്ഞ വ്യക്തിയെ സ്നാനപ്പെടുത്തിയതായി കാണുന്നു അവിടെ യേശുവിന്‍റെ നാമത്തില്‍ സ്നാനപ്പെടുത്തി എന്നു കാണുന്നില്ല.
അപ്പോസ്തല പ്രവര്‍ത്തികള്‍ 8:12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേർന്നു നിന്നു. ഇവിടെയും യേശുവിന്‍റെ നാമത്തില്‍ എന്ന് പറയാത്ത സ്നാനം കാണുന്നു എന്നാല്‍ അതിനുമുന്ബ് "യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു " എന്നു കാണുന്നു .യേശുവില്‍ വിശ്വസിച്ചവരെ ആണ് സ്നാനപ്പെടുത്തിയത് .
അപ്പോസ്തല പ്രവര്‍ത്തികള്‍ 11:23 അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.
24 അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു. ഈ വേദ ഭാഗത്ത് സ്നാനം എന്ന പദമേ ഇല്ല എന്നാല്‍ കര്‍ത്താവിനോടു ചേര്‍ന്നു എന്നതുകൊണ്ട് സ്നാനപ്പെട്ടു എന്ന് തന്നെ നമുക്കു മനസിലാക്കാം .
ചുരുക്കത്തില്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനപെടുത്തി എന്നു പറഞ്ഞിരിക്കുന്നു ഒരു നാമവും പറയാത്ത സംഭവങ്ങളും കാണുന്നു അതുപോലെ സ്നാനം എന്നു പറയാതെ കര്‍ത്താവിനോടു ചേര്‍ന്നു എന്നും കാണുന്നു .അതുകൊണ്ട് നമ്മള്‍ മനസിലാക്കേണ്ടത് യേശുവിന്‍റെ നാമത്തിലുള്ള സ്നാനം എന്നു പറഞ്ഞിരിക്കുന്നത് യേശുവിലുള്ള വിശ്വാസത്താല്‍ സ്നാനപ്പെടുന്നതുകൊണ്ടാണ് വിശ്വാസം ഏറ്റു പറഞ്ഞിരിക്കുന്ന ഭാഗങ്ങളില്‍ പിന്നെയും യേശുവിന്‍റെ നാമത്തില്‍ എന്ന് എടുത്തു പറഞ്ഞിട്ടില്ല ( (അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു).
അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു; ). ഈ ഭാഗത്തു യേശുവിന്‍റെ നാമത്തില്‍ എന്ന് പറഞ്ഞിട്ടില്ല കാരണം അവന്‍ കര്‍ത്താവിലുള്ള വിശ്വാസത്തെ അവിടെ ഏറ്റു പറയുന്നു .അതുപോലെ ഈ വേദ ഭാഗത്തും (അപ്പോസ്തല പ്രവര്‍ത്തികള്‍ 8:12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു) യേശുവിന്‍റെ നാമത്തില്‍ എന്ന് പറഞ്ഞിട്ടില്ല അതിനുമുന്ബ് യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം എന്നു പറഞ്ഞിരിക്കുന്നു.
ചുരുക്കത്തില്‍ യേശുവില്‍ വിശ്വസിച്ചവരും യേശു ദൈവപുത്രനായ ക്രിസ്തു എന്നു ഏറ്റു പറഞ്ഞവരെയുമാണ് സ്നാനപ്പെടുത്തിയത് അതുകൊണ്ട് യേശുവിന്‍റെ നാമത്തില്‍ ഉള്ള സ്നാനം എന്നു പറഞ്ഞിരിക്കുന്നു.
രണ്ടാമതായി അന്നു അനേക സ്നാനങ്ങള്‍ ഉണ്ടായിരുന്നു -ഗ്രീക്ക് സംസ്കാരത്തിലുള്ള സ്നാനങ്ങള്‍ ,യോഹന്നാന്‍ സ്നാപകന്റെ മാനസാന്തര സ്നാനം തുടങ്ങിയവയുള്ളപ്പോള്‍ ചരിത്രകാരനായ ലുക്കൊസ് അപ്പോസ്തലപ്രവര്തികള്‍ എഴുതുമ്പോള്‍ അതില്‍ നിന്നും വിഭിന്നമായ യേശുവിന്‍റെ നാമത്തില്‍ വിശ്വസിച്ചവര്കുള്ള സ്നാനം എന്ന നിലയില്‍ യേശുവിന്‍റെ നാമത്തില്‍ എന്നെഴുതി -അല്ലാതെ വെള്ളത്തില്‍ മുക്കുമ്പോള്‍ യേശുവിന്‍റെ നാമം മാത്രമേ പറഞ്ഞുള്ളൂ എന്ന് അര്‍ഥമില്ല ,അങ്ങനെയെങ്കില്‍ അതു യേശുവിന്‍റെ കല്പനയ്ക്ക് വിപരിതമായിട്ടു വരും മാത്രമല്ല സ്നാനപെടുത്തി എന്ന് മാത്രം പറഞ്ഞിരിക്കുന്ന ഭാഗങ്ങളില്‍ ഒരു നാമവും ഉപയോഗിച്ചില്ല എന്നും വരും .ഇതൊക്കെ വേദ വിപരിതമാണെന്നു മനസിലായികാണുമല്ലോ.
ഒരുവനെ വെള്ളത്തില്‍ മുക്കുമ്പോള്‍ പിതാവിന്‍റെയും പുത്രന്റെയും പരിശുധത്മാവിന്റെയും നാമം പറയുമായിരുന്നു എന്നതിന്‍റെ തെളിവാണ് അപ്പോസ്തല പ്രവര്‍ത്തികള്‍ 19 അദ്ധ്യായത്തില്‍ പൗലോസ് യോഹന്നാന്‍ സ്നാപകന്റെ ശിഷ്യന്മാരെ സ്നാനം കഴിപ്പിക്കുന്നത് :
1 അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൌലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു:
2 നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.
3 എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു.
4 അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
6 പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
ഇവിടെ അവര്‍ പരിശുധത്മാവ് ഉണ്ടെന്നു പോലും അവര്‍ കേട്ടിട്ടില്ല എന്നു പറയുമ്പോള്‍ പൗലോസ് ആദ്യം ചോദിക്കുന്നത് നിങ്ങളുടെ സ്നാനം ഏതായിരുന്നു എന്നാണ് .അതിനര്‍ഥം സ്നാനപെടുമ്പോള്‍ എങ്കിലും ഇവര്‍ ആ നാമം കേള്‍ക്കണം എന്നു തന്നെയാണ് .ഇത് പിതാവിന്‍റെയും പുത്രന്റെയും പരിശുധത്മാവിന്റെയും നാമം സ്നാനത്തില്‍ ഉപയോഗിച്ചിരുന്നു എന്നതിന്‍റെ തെളിവാണ്.
എന്തുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനപ്പെടണം ?
1.കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കല്പന -മത്തായി 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
2.സ്നാനപ്പെടുമ്പോള്‍ ത്രിയേക ദൈവത്തിന്‍റെ സാന്നിധ്യം (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും) ഉണ്ട് അതുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം പറയേണ്ടത് അനിവാര്യമാണ് .ഒരുവനില്‍ പരിശുധത്മാവ് പ്രവര്ത്തിചിട്ടാണ് അവന്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ പിതാവിന്റെ അടുക്കല്‍ വരുന്നത് .ആ മാനസാന്തരം പരസ്യമായി ജലത്തില്‍ സാക്ഷിക്കുന്ന ഒരു കര്‍മമാണ് സ്നാനം.
3.സ്നാനം മാത്രമല്ല അപ്പോസ്തോലിക ആശിര്‍വാദവും ത്രിയേക ദൈവത്തിന്‍റെ നാമത്തില്‍ ആണ് ,എന്നുവെച്ചാല്‍ ഏതൊരു പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും എല്ലാം തന്നെ ത്രിയേക നാമത്തില്‍ ആണ് -2 കൊരിന്ത്യര്‍ 13:14 കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.ഇവിടെ അപ്പോസ്തോലിക ആശിര്‍വാദം ത്രിയേക ദൈവത്തിന്‍റെ നാമത്തില്‍ ആണ് അങ്ങനെയെങ്കില്‍ സ്നാനപ്പെടുമ്പോള്‍ മാത്രം ത്രിയേക ദൈവത്തിന്‍റെ നാമം പറയത്തില്ല എന്ന് പഠിപ്പിക്കുന്നത് എന്തുമാത്രം അപകടകരമാണ് എന്ന് നാം തിരിച്ചറിയേണം .
ഉപസംഹാരം :
യേശുവിന്‍റെ നാമത്തില്‍ വിശ്വസിച്ചവരെ സ്നാനപ്പെടുത്തിയതുകൊണ്ടും ക്രൈസ്തവ സ്നാനം അന്നു ഉണ്ടായിരുന്ന മറ്റു സ്നാനങ്ങളില്‍ നിന്നും വേര്‍ തിരിച്ചറിയാനും ലുക്കൊസ് യേശുവിന്‍റെ നാമത്തില്‍ സ്നാനപെടുത്തി എന്ന് എഴുതി .യേശുവിന്‍റെ നാമം ഏറ്റു പറഞ്ഞ ശേഷം നടത്തിയ സ്നാനങ്ങളില്‍ ഭാഗങ്ങളില്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനപെടുത്തി എന്ന് പറഞ്ഞിട്ടില്ല .വിശ്വസിച്ചവരെ യേശുക്രിസ്തുവിന്‍റെ കല്പന പ്രകാരവും കാണിച്ച മാതൃക പ്രകാരവും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ വെള്ളത്തില്‍ മുക്കി തന്നെയാണ് സ്നാനം കഴിപ്പിച്ചത് സത്യാ ഉപദേശം മുറുകെ പിടിച്ചിരിക്കുന്ന സഭകള്‍ അതു ഇന്നും തുടര്‍ന്ന് പോകുന്നു .ഇങ്ങനെയുള്ള ദുരുപദേശ വിഭാഗങ്ങളെ തിരിച്ചറിഞ്ഞു അവരുടെ ചതിവില്‍ വീണുപോകാതെ കര്‍ത്താവിനോടു ചേര്‍ന്നു നില്ക്കാം .ദൈവം നമ്മെ അനുഗ്രഹിക്കട്ടെ .ഈ ലേഘനതിന്‍റെ തുടര്‍ച്ചയായി ബ്രാന്ഹാം വിഭാഗത്തിന്‍റെ ദുരുപദേശങ്ങള്‍ വചന വെളിച്ചത്തില്‍ വരും ദിവസങ്ങളില്‍ ചിന്തിക്കുന്നതായിരിക്കും .
Br.ഡാനി ജോസഫ് 7561837468
ക്രൈസ്തവര്‍ എന്ന പേരോടെ കടന്നു വന്നിട്ടുള്ള ചില സംഘടനകള്‍ ദൈവചന വിരുദ്ധമായി പഠിപ്പിക്കുകയും ചിലരെയെങ്കിലും തെറ്റിച്ചുകളയുകയും ചെയ്യുന്നു .അങ്ങനെയുള്ള സംഘടനകളില്‍ ചില വിഭാഗങ്ങള്‍ ഉന്നയിക്കുന്ന ഒരു കാര്യമാണ് ത്രിത്യം ഇല്ല എന്നും സ്നാനം കഴിപ്പിക്കേണ്ടത് യേശുവിന്‍റെ നാമത്തില്‍ ആണെന്നും .ബ്രാന്ഹാം എന്ന ദുരുപദേഷകന്റെ സംഘടന കേരളത്തില്‍ ചില ഇടങ്ങളില്‍ ഉണ്ട് .അവരുടെ ഉപദേശങ്ങള്‍ എന്തെല്ലാമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഒരു പോസ്റ്റ് എഴുതുവാന്‍ ദൈവം സഹായിച്ചു.അതിന്‍റെ തുടര്‍ച്ചയായിട്ടാണ് ഈ ലേഘനവും എഴുതുന്നത് .
ചില വാക്യങ്ങള്‍ ഉന്നയിച്ചാണ് സാധാരണയി ഇങ്ങനെയുള്ള വിഭാഗങ്ങള്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനപ്പെടണമെന്നു പറയുന്നത് .ആ വാക്യങ്ങള്‍ ഇവിടെ കൊടുക്കുന്നു :
അപ്പോസ്തല പ്രവര്‍ത്തികള്‍ 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
അപ്പോസ്തല പ്രവര്‍ത്തികള്‍ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.
അപ്പോസ്തല പ്രവര്‍ത്തികള്‍ 10:48 പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.
അപ്പോസ്തല പ്രവര്‍ത്തികള്‍ 19:5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
മുകളില്‍ കൊടുത്തിരിക്കുന്ന വാക്യങ്ങളില്‍ എല്ലാം യേശുവിന്‍റെ നാമത്തില്‍ സ്നാനം ഏറ്റു ആയതിനാല്‍ അപ്പോസ്തലാന്മാര്‍ സ്നാനപ്പെടുത്തിയത് യേശുക്രിസ്തുവിന്റെ നാമത്തില്‍ ആണ് അതു തുടര്‍ന്നു വരണം പിതാവിന്‍റെയും പുത്രനറെയും പരിശുധാത്മവിന്റെയും നാമത്തില്‍ ഉള്ള സ്നാനം പൈശാചികമാണ് എന്ന് ഈ കൂട്ടര്‍ പഠിപ്പിക്കുകയും അവരുടെ കൂടെ ചേരുന്നവരെ വീണ്ടും സ്നാനപ്പെടുത്തുകയും ചെയ്യും .
ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആചരിക്കേണ്ട രണ്ടു കാര്യങ്ങളാണ് സ്നാനവും തിരുവത്താഴവും.ഒരു ഉപദേശം സ്ഥാപിക്കുമ്പോള്‍ ആദ്യം അതു അങ്ങനെ ബൈബിളില്‍ ഉണ്ടോ എന്ന് നോക്കണം രണ്ടാമത് ആ വിഷയത്തെക്കുറിച്ച് യേശുക്രിസ്തുവും അപ്പൊസ്തലന്മാരും എന്ത് പറഞ്ഞിരിക്കുന്നു ആദിമ സഭയില്‍ വിശ്വാസികള്‍ ആ ഉപദേശം എങ്ങനെ കൈകൊണ്ടു എന്നും പരിശോധിക്കണം .സ്നാനം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാരണം സ്നാനത്തില്‍ കൂടി നാം ക്രിസ്തുവിന്‍റെ മരണപുനരുദധനങ്ങളോട് ഏകി ഭവിക്കുകയും ക്രിസ്തുവിനോട് ചേരുകയും ചെയ്യുകയാണ് .
സ്നാനത്തിന്റെ പ്രാധാന്യം :
കോലോസിയര്‍ 2:12 സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.
ഗലാത്യർ - അദ്ധ്യായം 3:26,27 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
മര്‍ക്കോസ് 16:15,16 പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
റോമര്‍ 6:3-5 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.
സ്നാനത്തെകുറി ച്ചുള്ള ഉപദേശം :
1.സ്നാനപ്പെടണമെന്നുള്ളത് യേശുക്രിസ്തുവിന്‍റെ കല്പനയാണ് അതു പിതാവായ ദൈവത്തിന്‍റെ ഹിതവുമാണ് .അതിനാല്‍ തന്നെ യേശുക്രിസ്തുവും സ്നാനത്തില്‍ കൂടി ആ ഹിതം (നീതി ) നിര്‍വഹിക്കണം എന്നു മാതൃക കാണിച്ചു .
മത്തായി 3 :13-17 അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻ കരെ അവന്റെ അടുക്കൽ വന്നു.
യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.
യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു”; എന്നാറെ അവൻ അവനെ സമ്മതിച്ചു.
യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;
ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
2.ആര് സ്നാനപ്പെടണം ?-കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചു രക്ഷയുടെ അനുഭവത്തിലേക്ക് കടന്നവര്‍ സ്നാനപ്പെടണം ..
അപ്പോസ്തല പ്രവര്‍ത്തികള്‍ 8 :36-39 അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
(അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു).
അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;
അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.
3.എങ്ങനെ സ്നാനപ്പെടണം ?കര്‍ത്താവായ യേശുക്രിസ്തുവും ആദിമ സഭയും ചെയ്തതുപോലെ ഒരു സ്നാപകന്‍ കൈകീഴില്‍ വെള്ളത്തില്‍ മുങ്ങി സ്നാനമേല്‍ക്കണം .
മത്തായി 3 :13,14 അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻ കരെ അവന്റെ അടുക്കൽ വന്നു.
യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.
യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു”; എന്നാറെ അവൻ അവനെ സമ്മതിച്ചു.
സ്നാനം എന്ന പദത്തിന്റെ ശരിയായ അര്‍ഥം മുങ്ങിക്കുളി (ബാപ്ടിസോ ) എന്നാണ് .യേശുക്രിസ്തു വെള്ളത്തില്‍ നിന്ന് കയറി എന്ന് കാണുന്നു അതിനര്‍ഥം വെള്ളത്തില്‍ ഇറങ്ങി മുങ്ങി സ്നാനമേറ്റു എന്ന് തന്നെയാണ് അതുപോലെ തന്നെ അപ്പോസ്തല പ്രവര്‍ത്തികള്‍ 8 :36-39 അവര്‍ വെള്ളത്തില്‍ ഇറങ്ങി സ്നാനം കഴിപ്പിച്ചു എന്നും അതിനുശേഷം വെള്ളത്തില്‍ നിന്നും കയറി എന്നും കാണുന്നു .
4.സ്നാനം ആരുടെ നാമത്തില്‍ ? പിതാവിന്‍റെയും പുത്രന്റെയും പരിശുധത്മാവിന്റെയും നാമത്തില്‍ ..
മത്തായി - അദ്ധ്യായം 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
സ്നാനം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആയിരിക്കണമെന്നു യേശുക്രിസ്തുവിന്‍റെ കല്പനയാണ് .അതിനു മാറ്റമില്ല .വാക്കു മാറ്റുന്നവനല്ല ദൈവം .യേശുപറഞ്ഞതിനു വിപരിതമായി അപ്പോസ്തലന്മാര്‍ പ്രവര്‍ത്തികത്തുമില്ല ആദിമ സഭയും പ്രവര്‍തിച്ചതായിട്ടു തെളിവുമില്ല .
സ്നാനം യേശുക്രിസ്തുവിന്‍റെ നാമത്തില്‍ വേണം എന്ന് BRANHAM FOLLOWERS പഠിപ്പിക്കുമ്പോള്‍ അവര്‍ അതു സ്ഥാപിക്കാനായി പറയുന്ന ചില വേദ വിപരിതമായ കാര്യങ്ങള്‍ ഉണ്ട് :
1.പിതാവും പുത്രനും പരിശുധത്മാവും യേശുക്രിസ്തു തന്നെയാണ് .അതായതു യേശുക്രിസ്തു തന്നെയാണ് പിതാവയിട്ടിരിക്കുന്നതും പരിശുധത്മവും .അതയായത് ദൈവം അങ്ങോട്ടും ഇങ്ങോട്ടും വേഷം മാറി കളിക്കുകയായിരുന്നു എന്നു പറയാം .സാമാന്യം മലയാളം അറിയാവുന്ന ഏതു വ്യക്തിക്കും ദൈവവചനം വായിക്കുമ്പോള്‍ പിതാവും പുത്രനും പരിശുധതമാവ് മൂന്നു വ്യക്തികള്‍ ആണ് എന്ന് മനസിലാക്കാന്‍ സാധിക്കും .
2.സുവിശേഷങ്ങള്‍ പഴയ നിയമമാണ് -അതുകൊണ്ട് മത്തായി 28:19 പറയുന്ന പിതാവിന്‍റെയും പുത്രന്റെയും പരിശുധതമാവിന്റെയും നാമത്തില്‍ ഉള്ള സ്നാനം എന്നത് പഴയനിയമ ഭാഗമാണ് അതു പാലിക്കേണ്ട അതു പരിശുധത്മാവ് തിരുത്തി യേശുവിന്‍റെ നാമത്തില്‍ എന്നാക്കി .
3.യേശുവിന്‍റെ കല്പന പരിശുധത്മാവ് മാറ്റി വേറൊരു സ്നാനം കൊണ്ടുവന്നു അതാണ് യേശുവിന്‍റെ നാമത്തില്‍ ഉള്ള സ്നാനം.ദൈവം ഒരിക്കല്‍ പറഞ്ഞത് പറഞ്ഞത് തന്നെയാണ് അതു മാറ്റി പറയാന്‍ ദൈവം മനുഷ്യനല്ല .വാക്കു മാറ്റുന്ന ദൈവത്തെയാണ് ബ്രന്‍ഹം വിഭാഗം പിന്തുടരുന്നത് എന്ന് പറയാം .എന്നാല്‍ നമ്മുടെ ദൈവം വാക്കു പറഞ്ഞാല്‍ മാറാത്ത ദൈവമാണ് .
എന്തുകൊണ്ട് അപ്പോസ്തലന്മാര്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനപെടുത്തി /അവര്‍ യേശുവിന്‍റെ കല്പന മാറ്റിയോ ?
അപ്പോസ്തല പ്രവര്‍ത്തികളില്‍ ചില ഭാഗങ്ങളില്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനം എന്ന് കാണുന്നു .വാക്യങ്ങള്‍ പോസ്റ്റിന്റെ തുടക്കം കൊടുത്തിട്ടുണ്ട് .അതുപോലെ തന്നെ ഒരു നാമവും പറയാതെ സ്നാനപ്പെടുത്തിയ സംഭവങ്ങളും തിരുവചനത്തില്‍ കാണാന്‍ സാധിക്കും.
അപ്പോസ്തല പ്രവര്‍ത്തികള്‍ 8:36-39 അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
(അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു).
അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;
അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി. ഈ വേദ ഭാഗത്ത് യേശുവിലുള്ള വിശ്വാസം ഏറ്റു പറഞ്ഞ വ്യക്തിയെ സ്നാനപ്പെടുത്തിയതായി കാണുന്നു അവിടെ യേശുവിന്‍റെ നാമത്തില്‍ സ്നാനപ്പെടുത്തി എന്നു കാണുന്നില്ല.
അപ്പോസ്തല പ്രവര്‍ത്തികള്‍ 8:12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേർന്നു നിന്നു. ഇവിടെയും യേശുവിന്‍റെ നാമത്തില്‍ എന്ന് പറയാത്ത സ്നാനം കാണുന്നു എന്നാല്‍ അതിനുമുന്ബ് "യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു " എന്നു കാണുന്നു .യേശുവില്‍ വിശ്വസിച്ചവരെ ആണ് സ്നാനപ്പെടുത്തിയത് .
അപ്പോസ്തല പ്രവര്‍ത്തികള്‍ 11:23 അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.
24 അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു. ഈ വേദ ഭാഗത്ത് സ്നാനം എന്ന പദമേ ഇല്ല എന്നാല്‍ കര്‍ത്താവിനോടു ചേര്‍ന്നു എന്നതുകൊണ്ട് സ്നാനപ്പെട്ടു എന്ന് തന്നെ നമുക്കു മനസിലാക്കാം .
ചുരുക്കത്തില്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനപെടുത്തി എന്നു പറഞ്ഞിരിക്കുന്നു ഒരു നാമവും പറയാത്ത സംഭവങ്ങളും കാണുന്നു അതുപോലെ സ്നാനം എന്നു പറയാതെ കര്‍ത്താവിനോടു ചേര്‍ന്നു എന്നും കാണുന്നു .അതുകൊണ്ട് നമ്മള്‍ മനസിലാക്കേണ്ടത് യേശുവിന്‍റെ നാമത്തിലുള്ള സ്നാനം എന്നു പറഞ്ഞിരിക്കുന്നത് യേശുവിലുള്ള വിശ്വാസത്താല്‍ സ്നാനപ്പെടുന്നതുകൊണ്ടാണ് വിശ്വാസം ഏറ്റു പറഞ്ഞിരിക്കുന്ന ഭാഗങ്ങളില്‍ പിന്നെയും യേശുവിന്‍റെ നാമത്തില്‍ എന്ന് എടുത്തു പറഞ്ഞിട്ടില്ല ( (അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു).
അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു; ). ഈ ഭാഗത്തു യേശുവിന്‍റെ നാമത്തില്‍ എന്ന് പറഞ്ഞിട്ടില്ല കാരണം അവന്‍ കര്‍ത്താവിലുള്ള വിശ്വാസത്തെ അവിടെ ഏറ്റു പറയുന്നു .അതുപോലെ ഈ വേദ ഭാഗത്തും (അപ്പോസ്തല പ്രവര്‍ത്തികള്‍ 8:12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു) യേശുവിന്‍റെ നാമത്തില്‍ എന്ന് പറഞ്ഞിട്ടില്ല അതിനുമുന്ബ് യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം എന്നു പറഞ്ഞിരിക്കുന്നു.
ചുരുക്കത്തില്‍ യേശുവില്‍ വിശ്വസിച്ചവരും യേശു ദൈവപുത്രനായ ക്രിസ്തു എന്നു ഏറ്റു പറഞ്ഞവരെയുമാണ് സ്നാനപ്പെടുത്തിയത് അതുകൊണ്ട് യേശുവിന്‍റെ നാമത്തില്‍ ഉള്ള സ്നാനം എന്നു പറഞ്ഞിരിക്കുന്നു.
രണ്ടാമതായി അന്നു അനേക സ്നാനങ്ങള്‍ ഉണ്ടായിരുന്നു -ഗ്രീക്ക് സംസ്കാരത്തിലുള്ള സ്നാനങ്ങള്‍ ,യോഹന്നാന്‍ സ്നാപകന്റെ മാനസാന്തര സ്നാനം തുടങ്ങിയവയുള്ളപ്പോള്‍ ചരിത്രകാരനായ ലുക്കൊസ് അപ്പോസ്തലപ്രവര്തികള്‍ എഴുതുമ്പോള്‍ അതില്‍ നിന്നും വിഭിന്നമായ യേശുവിന്‍റെ നാമത്തില്‍ വിശ്വസിച്ചവര്കുള്ള സ്നാനം എന്ന നിലയില്‍ യേശുവിന്‍റെ നാമത്തില്‍ എന്നെഴുതി -അല്ലാതെ വെള്ളത്തില്‍ മുക്കുമ്പോള്‍ യേശുവിന്‍റെ നാമം മാത്രമേ പറഞ്ഞുള്ളൂ എന്ന് അര്‍ഥമില്ല ,അങ്ങനെയെങ്കില്‍ അതു യേശുവിന്‍റെ കല്പനയ്ക്ക് വിപരിതമായിട്ടു വരും മാത്രമല്ല സ്നാനപെടുത്തി എന്ന് മാത്രം പറഞ്ഞിരിക്കുന്ന ഭാഗങ്ങളില്‍ ഒരു നാമവും ഉപയോഗിച്ചില്ല എന്നും വരും .ഇതൊക്കെ വേദ വിപരിതമാണെന്നു മനസിലായികാണുമല്ലോ.
ഒരുവനെ വെള്ളത്തില്‍ മുക്കുമ്പോള്‍ പിതാവിന്‍റെയും പുത്രന്റെയും പരിശുധത്മാവിന്റെയും നാമം പറയുമായിരുന്നു എന്നതിന്‍റെ തെളിവാണ് അപ്പോസ്തല പ്രവര്‍ത്തികള്‍ 19 അദ്ധ്യായത്തില്‍ പൗലോസ് യോഹന്നാന്‍ സ്നാപകന്റെ ശിഷ്യന്മാരെ സ്നാനം കഴിപ്പിക്കുന്നത് :
1 അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൌലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു:
2 നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.
3 എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു.
4 അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
6 പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
ഇവിടെ അവര്‍ പരിശുധത്മാവ് ഉണ്ടെന്നു പോലും അവര്‍ കേട്ടിട്ടില്ല എന്നു പറയുമ്പോള്‍ പൗലോസ് ആദ്യം ചോദിക്കുന്നത് നിങ്ങളുടെ സ്നാനം ഏതായിരുന്നു എന്നാണ് .അതിനര്‍ഥം സ്നാനപെടുമ്പോള്‍ എങ്കിലും ഇവര്‍ ആ നാമം കേള്‍ക്കണം എന്നു തന്നെയാണ് .ഇത് പിതാവിന്‍റെയും പുത്രന്റെയും പരിശുധത്മാവിന്റെയും നാമം സ്നാനത്തില്‍ ഉപയോഗിച്ചിരുന്നു എന്നതിന്‍റെ തെളിവാണ്.
എന്തുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനപ്പെടണം ?
1.കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കല്പന -മത്തായി 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
2.സ്നാനപ്പെടുമ്പോള്‍ ത്രിയേക ദൈവത്തിന്‍റെ സാന്നിധ്യം (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും) ഉണ്ട് അതുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം പറയേണ്ടത് അനിവാര്യമാണ് .ഒരുവനില്‍ പരിശുധത്മാവ് പ്രവര്ത്തിചിട്ടാണ് അവന്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ പിതാവിന്റെ അടുക്കല്‍ വരുന്നത് .ആ മാനസാന്തരം പരസ്യമായി ജലത്തില്‍ സാക്ഷിക്കുന്ന ഒരു കര്‍മമാണ് സ്നാനം.
3.സ്നാനം മാത്രമല്ല അപ്പോസ്തോലിക ആശിര്‍വാദവും ത്രിയേക ദൈവത്തിന്‍റെ നാമത്തില്‍ ആണ് ,എന്നുവെച്ചാല്‍ ഏതൊരു പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും എല്ലാം തന്നെ ത്രിയേക നാമത്തില്‍ ആണ് -2 കൊരിന്ത്യര്‍ 13:14 കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.ഇവിടെ അപ്പോസ്തോലിക ആശിര്‍വാദം ത്രിയേക ദൈവത്തിന്‍റെ നാമത്തില്‍ ആണ് അങ്ങനെയെങ്കില്‍ സ്നാനപ്പെടുമ്പോള്‍ മാത്രം ത്രിയേക ദൈവത്തിന്‍റെ നാമം പറയത്തില്ല എന്ന് പഠിപ്പിക്കുന്നത് എന്തുമാത്രം അപകടകരമാണ് എന്ന് നാം തിരിച്ചറിയേണം .
ഉപസംഹാരം :
യേശുവിന്‍റെ നാമത്തില്‍ വിശ്വസിച്ചവരെ സ്നാനപ്പെടുത്തിയതുകൊണ്ടും ക്രൈസ്തവ സ്നാനം അന്നു ഉണ്ടായിരുന്ന മറ്റു സ്നാനങ്ങളില്‍ നിന്നും വേര്‍ തിരിച്ചറിയാനും ലുക്കൊസ് യേശുവിന്‍റെ നാമത്തില്‍ സ്നാനപെടുത്തി എന്ന് എഴുതി .യേശുവിന്‍റെ നാമം ഏറ്റു പറഞ്ഞ ശേഷം നടത്തിയ സ്നാനങ്ങളില്‍ ഭാഗങ്ങളില്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനപെടുത്തി എന്ന് പറഞ്ഞിട്ടില്ല .വിശ്വസിച്ചവരെ യേശുക്രിസ്തുവിന്‍റെ കല്പന പ്രകാരവും കാണിച്ച മാതൃക പ്രകാരവും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ വെള്ളത്തില്‍ മുക്കി തന്നെയാണ് സ്നാനം കഴിപ്പിച്ചത് സത്യാ ഉപദേശം മുറുകെ പിടിച്ചിരിക്കുന്ന സഭകള്‍ അതു ഇന്നും തുടര്‍ന്ന് പോകുന്നു .ഇങ്ങനെയുള്ള ദുരുപദേശ വിഭാഗങ്ങളെ തിരിച്ചറിഞ്ഞു അവരുടെ ചതിവില്‍ വീണുപോകാതെ കര്‍ത്താവിനോടു ചേര്‍ന്നു നില്ക്കാം .ദൈവം നമ്മെ അനുഗ്രഹിക്കട്ടെ .ഈ ലേഘനതിന്‍റെ തുടര്‍ച്ചയായി ബ്രാന്ഹാം വിഭാഗത്തിന്‍റെ ദുരുപദേശങ്ങള്‍ വചന വെളിച്ചത്തില്‍ വരും ദിവസങ്ങളില്‍ ചിന്തിക്കുന്നതായിരിക്കും .
Br.ഡാനി ജോസഫ് 7561837468